വസ്ത്രങ്ങള്‍ക്ക് ഉള്ളിലോ,അടച്ചിട്ട മുറിയുടെ നാല് ചുവരുകള്‍ക്കു ഉള്ളിലോ
സുരക്ഷിതം എന്നുകരുതിയിരുന്ന സ്വകാര്യത (മാനം) തകരുവാന്‍ അധിക കാലം കാക്കേണ്ടതില്ല എന്നതാണ് അമേരിക്കയില്‍ നിന്നുള്ള ചൂട് വാര്‍ത്ത.
മൊബൈല്‍ ഫോണുകളുടെ വരവോടെ അതിലെ ക്യാമറ,മനുഷ്യന്‍റെ സ്വകാര്യതയില്‍ കടന്നു കയറുന്നു എന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം വിലപിച്ചിരുന്നവര്‍ ഏറ്റവും പുതിയ ഈ കണ്ടുപിടുത്തത്തെ എങ്ങനെ സ്വീകരിക്കും.
അപ്പോള്‍ കണ്ടു പിടുത്തം എന്താണെന്ന് പറയാം.
അതിനു മുന്‍പ് ഒരു ചെറിയ സിനിമ കാര്യം.
"നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്" എന്ന സിനിമയില്‍, നദിയ മൊയ്ദുവിന്‍റെ "ഗേളി മാത്യു"എന്ന കഥാപാത്രത്തോട് മോഹന്‍ലാലിന്‍റെ "ശ്രീകുമാര്‍"എന്ന കഥാപാത്രം; വെച്ചിരിക്കുന്ന കറുത്ത കണ്ണട മുഖത്തിന് ഒട്ടും ചേരുന്നില്ല എന്ന് പറയുമ്പോള്‍ കിട്ടുന്ന മറുപടി:
സുരക്ഷിതം എന്നുകരുതിയിരുന്ന സ്വകാര്യത (മാനം) തകരുവാന്‍ അധിക കാലം കാക്കേണ്ടതില്ല എന്നതാണ് അമേരിക്കയില്‍ നിന്നുള്ള ചൂട് വാര്‍ത്ത.
മൊബൈല്‍ ഫോണുകളുടെ വരവോടെ അതിലെ ക്യാമറ,മനുഷ്യന്‍റെ സ്വകാര്യതയില്‍ കടന്നു കയറുന്നു എന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം വിലപിച്ചിരുന്നവര്‍ ഏറ്റവും പുതിയ ഈ കണ്ടുപിടുത്തത്തെ എങ്ങനെ സ്വീകരിക്കും.
അപ്പോള്‍ കണ്ടു പിടുത്തം എന്താണെന്ന് പറയാം.
അതിനു മുന്‍പ് ഒരു ചെറിയ സിനിമ കാര്യം.
"നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്" എന്ന സിനിമയില്‍, നദിയ മൊയ്ദുവിന്‍റെ "ഗേളി മാത്യു"എന്ന കഥാപാത്രത്തോട് മോഹന്‍ലാലിന്‍റെ "ശ്രീകുമാര്‍"എന്ന കഥാപാത്രം; വെച്ചിരിക്കുന്ന കറുത്ത കണ്ണട മുഖത്തിന് ഒട്ടും ചേരുന്നില്ല എന്ന് പറയുമ്പോള്‍ കിട്ടുന്ന മറുപടി:
"ഈ കണ്ണാടി ഒരു പ്രത്യകതരമാ. ഈ കണ്ണാടിക്കു കോസ്മോ(ഫിലിം) ഫ്രില്‍ എന്ന് പറയും. എന്‍റെ ഫ്രണ്ട് ഫിലാല്‍ഡാല്‍ഫിയേന്നു കൊണ്ട് വന്നതാ. ഇത് വെച്ചാല്‍ മനുഷ്യനിട്ടിരിക്കുന്ന ഡ്രെസ്സുകള്‍ ഒന്നും കാണില്ല.ശരീരം മാത്രമേ കാണൂ. സാറിട്ടിരിക്കുന്ന വസ്ത്രം ഒന്നും കാണുന്നില്ല. Only your body,I mean the Naked body."
ഈ മനോഹര സീന്‍ കാണാന്‍ ലിങ്കിലൂടെ പോകുക
കണ്ടുപിടുത്തം കൂടെ അങ്ങ് പറഞ്ഞേക്കാം.
അമേരിക്കയിലെ പ്രശസ്തമായ ടെക്സാസ് സര്‍വ്വകലാശാലയിലെ ഡോ. കെന്നത് ഓ. എന്ന മിടുക്കന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ കണ്ടുപിടിച്ചിരിക്കുന്ന നവീന സാങ്കേതികവിദ്യ ഉള്ള മൊബൈല്‍ ഫോണിലെ ക്യാമറയിലൂടെ, വസ്ത്രത്തിന് ഉള്ളിലും ചുമരുകള്‍ക്കു അപ്പുറവും ഉള്ള കാര്യങ്ങള്‍ ഒരു മറവും കൂടാതെ കാണുകയും പിന്നീട് കണ്ടു ആശ്വദിക്കണമെങ്കില്‍ സൂക്ഷിച്ചു വെക്കാനും സാധിക്കും.അതും,ഒറിജിനല്‍ ദൃശ്യ അനുഭൂതി പകര്‍ന്നു കൊണ്ട്. എന്താ മനസ്സില്‍ ലഡ്ഡു പൊട്ടിയോ?
അമേരിക്കയിലെ പ്രശസ്തമായ ടെക്സാസ് സര്‍വ്വകലാശാലയിലെ ഡോ. കെന്നത് ഓ. എന്ന മിടുക്കന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ കണ്ടുപിടിച്ചിരിക്കുന്ന നവീന സാങ്കേതികവിദ്യ ഉള്ള മൊബൈല്‍ ഫോണിലെ ക്യാമറയിലൂടെ, വസ്ത്രത്തിന് ഉള്ളിലും ചുമരുകള്‍ക്കു അപ്പുറവും ഉള്ള കാര്യങ്ങള്‍ ഒരു മറവും കൂടാതെ കാണുകയും പിന്നീട് കണ്ടു ആശ്വദിക്കണമെങ്കില്‍ സൂക്ഷിച്ചു വെക്കാനും സാധിക്കും.അതും,ഒറിജിനല്‍ ദൃശ്യ അനുഭൂതി പകര്‍ന്നു കൊണ്ട്. എന്താ മനസ്സില്‍ ലഡ്ഡു പൊട്ടിയോ?
അപ്പോള്‍ മുറിയില്‍ വെട്ടം ഇല്ലേല്‍ ദൃശ്യങ്ങള്‍ കാണാന്‍ പറ്റില്ലേ എന്നൊരു സംശയം സ്വാഭാവികം.അതിന് ഉത്തരം, കാണാന്‍ സാധിക്കും എന്ന് തന്നെ.നൈറ്റ് വിഷന്‍ സാധ്യമാകുന്ന തരത്തിലാണ് നിര്‍മ്മാണം.
CMOS(Complementary Metal-Oxide Semi coductor) സാങ്കേതികതയില്‍ നിര്‍മ്മിക്കുന്ന ചിപ്പുകള്‍ ഉപയോഗിക്കുന്ന ഏതിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം എന്നതാണ് കണ്ടുപിടുത്തത്തിന്‍റെ നല്ലതോ ചീത്തയോ ആയ വശം. കാരണം, ഇന്ന് ലോകത്ത് ഉപയോഗിക്കുന്ന ഒട്ടു മിക്ക കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും CMOS ചിപ്പുകള്‍ ആണ് ഉപയോഗിക്കുന്നത്.
ഈ കൂട്ടത്തില്‍ വൈദ്യുത കാന്തിക തരംഗത്തിലെ നഗ്നനേത്രം കൊണ്ട് കാണാൻ കഴിയാത്ത പ്രകാശത്തിന്‍റെ തരംഗങ്ങളിലെ ചില പ്രത്യേക ആവൃത്തിയിലുള്ള ചലനങ്ങളുടെ (terahertz band) സംയോജിക്കുമ്പോഴാണ് ഈ നൂതന സാങ്കേതികത കൈവരിക്കുന്നത്(Terahertz CMOS chips).
കൂടുതല്‍ അറിയേണ്ടവര്‍ ഈ ലിങ്കില്‍ കയറി തിരയുക
http://mashable.com/2012/04/18/cell-phones-see-through-walls/
നമുക്ക് ഇതെങ്ങനെ ആണ് ഭീക്ഷണി ആകുന്നതു?
കുറച്ചു കാലം മുന്‍പ് വരെ തുറിച്ചു നോക്കുന്ന, ചികഞ്ഞു നോക്കുന്ന,നോക്കി കൊല്ലുന്ന,നോക്കി ആസ്വദിക്കുന്ന............. രണ്ടു കണ്ണുകളെ മാത്രം പേടിച്ചാല്‍ മതിയായിരുന്നു. അപ്പോഴാണ് മൊബൈല്‍ ക്യാമറയുടെ രൂപത്തില്‍ "തൃക്കണ്ണ്‍" അവതരിച്ചത്.അതോടെ ആണ് "വാളെടുത്തവര്‍ വെളിച്ചപാട്" എന്ന നാടന്‍ പ്രയോഗം മാറി "മൊബൈലെടുത്തവന്‍ സംവിധായകന്‍"എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയത്.അതുമായി വശീകരിച്ചും, മയക്കിയും, പ്രലോഭിപ്പിച്ചും, ഭീക്ഷണി പെടുത്തിയും ചിത്രീകരണവും പടമെടുപ്പുമായി പിന്നീട്.അതും വെച്ച് ആരുടെയൊക്കെയോ ജീവിതങ്ങള്‍ക്ക് വിലയുംപേശി.ചില ജീവിതങ്ങള്‍ ആ വിലപേശലില്‍ ആറടി മണ്ണിന്‍റെ നിത്യതയില്‍ അമര്‍ന്നു.മറ്റു ചിലത് ജീവിച്ചു മരിക്കുന്നു.വേറെ ചിലത് കാണുന്നിടത്ത് കാണാം എന്നനിലയിലും.
ഇതിനെല്ലാം ഇടയില്‍ മാനം സൂക്ഷിക്കാന്‍ നെട്ടോട്ടം ഓടുമ്പോഴാണ്,28 വര്ഷം മുന്‍പ് ഫാസില്‍ എന്ന സംവിധായകന്‍ നായികയെ കൊണ്ട് പറയിപ്പിച്ച വാചകത്തെ നിത്യ ജീവിതത്തില്‍ നേരിടേണ്ടി വരുന്നത്.നിത്യജീവിതത്തിലേക്ക് എത്തുന്നു എന്നത് മാത്രം ആണ് ഈ വിലയേറിയ കണ്ടുപിടുത്തത്തിന്‍റെ വലിയ പ്രശ്നം.
ചികിത്സാര്‍ത്ഥം,ആശുപത്രികളില്‍ രോഗികളുടെ ശരീരം കീറിമുറിക്കാതെ അകത്തെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനായി ഉപയോഗിക്കുന്നതിലേക്ക് എന്നതാണ് ഈ ഗവേഷണത്തിന് കാരണമായി പറഞ്ഞിരിക്കുന്നത്.അതെന്തും ആകട്ടെ, ഈ സംവിധാനത്തിലുള്ള മൊബൈല്‍ കമ്പോളത്തില്‍
ഇറങ്ങികഴിയുമ്പോള്‍ സംഗതി കായും കൊടുത്തു വാങ്ങുന്നവര്‍ അടുത്ത ഗവേഷണം തുടങ്ങും എന്നതിന് ഒരു സംശയവും വേണ്ട.അപ്പോഴറിയാം യൂസബിലിറ്റിയും യൂട്ടിലിറ്റിയും.ഏതിനും അതിന്‍റെ നല്ല വശവും, ചീത്തവശവും ഉണ്ടെങ്കിലും ഈ സംവിധാനം ആദ്യന്തികമായി " Only your body,I mean the Naked body" എന്നതിലാകും അവസാനിക്കുക എന്നതിന് തെല്ലും സംശയം വേണ്ട.
NB:
ആശുപത്രിയുടെ കാര്യം പറഞ്ഞപ്പോഴാ മറ്റൊരു കൂട്ടം ഓര്‍ത്തത്.
പാവം ഗര്‍ഭിണികള്‍.വയറ്റില്‍ കിടക്കുന്ന കുഞ്ഞു;ആണോ,പെണ്ണോ
എന്നറിയുവാനും,തുടര്‍ന്ന് അടുത്ത തീരുമാനം എടുക്കുവാനും
ഈ മൊബൈല്‍ വളരെ ഉപയോഗപ്രദം.
ഇത്രേം പറഞ്ഞ സ്ഥിതിക്ക് സമാധാനിപ്പിക്കുവാന്‍ രണ്ടു കാര്യങ്ങള്‍.
1. ഈ മൊബൈലിന്‍റെ ദുരുപയോഗം ഭയന്ന് കണ്ടുപിടിച്ച മഹാന്മാര് 10cm (4 inch) ഉള്ളിലുള്ള വസ്തുക്കളെ മാത്രം കാണുന്നതിനു ഉള്ള സംവിധാനമേ ഈ മൊബൈലില്‍ ഒരുക്കിയിട്ടുള്ളൂ.
2.മറ്റുള്ളവര്‍ കണ്ടാല്‍ പ്രശ്നം എന്ന് അവരവര്‍ക്ക് തോന്നുന്ന ഭാഗങ്ങള്‍ വല്ലതും ശരീരത്ത് ഉണ്ടേല്‍, ആ ഭാഗങ്ങള്‍ മറയുന്ന തരത്തിലുള്ള LEAD നിര്‍മ്മിത വസ്ത്രങ്ങള്‍ ഈ മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനോടൊപ്പം വില കൊടുത്താല്‍ ഫ്രീ ആയി ലഭിക്കുന്നതാണ്.
http://mashable.com/2012/04/18/cell-phones-see-through-walls/
നമുക്ക് ഇതെങ്ങനെ ആണ് ഭീക്ഷണി ആകുന്നതു?
കുറച്ചു കാലം മുന്‍പ് വരെ തുറിച്ചു നോക്കുന്ന, ചികഞ്ഞു നോക്കുന്ന,നോക്കി കൊല്ലുന്ന,നോക്കി ആസ്വദിക്കുന്ന............. രണ്ടു കണ്ണുകളെ മാത്രം പേടിച്ചാല്‍ മതിയായിരുന്നു. അപ്പോഴാണ് മൊബൈല്‍ ക്യാമറയുടെ രൂപത്തില്‍ "തൃക്കണ്ണ്‍" അവതരിച്ചത്.അതോടെ ആണ് "വാളെടുത്തവര്‍ വെളിച്ചപാട്" എന്ന നാടന്‍ പ്രയോഗം മാറി "മൊബൈലെടുത്തവന്‍ സംവിധായകന്‍"എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയത്.അതുമായി വശീകരിച്ചും, മയക്കിയും, പ്രലോഭിപ്പിച്ചും, ഭീക്ഷണി പെടുത്തിയും ചിത്രീകരണവും പടമെടുപ്പുമായി പിന്നീട്.അതും വെച്ച് ആരുടെയൊക്കെയോ ജീവിതങ്ങള്‍ക്ക് വിലയുംപേശി.ചില ജീവിതങ്ങള്‍ ആ വിലപേശലില്‍ ആറടി മണ്ണിന്‍റെ നിത്യതയില്‍ അമര്‍ന്നു.മറ്റു ചിലത് ജീവിച്ചു മരിക്കുന്നു.വേറെ ചിലത് കാണുന്നിടത്ത് കാണാം എന്നനിലയിലും.
ഇതിനെല്ലാം ഇടയില്‍ മാനം സൂക്ഷിക്കാന്‍ നെട്ടോട്ടം ഓടുമ്പോഴാണ്,28 വര്ഷം മുന്‍പ് ഫാസില്‍ എന്ന സംവിധായകന്‍ നായികയെ കൊണ്ട് പറയിപ്പിച്ച വാചകത്തെ നിത്യ ജീവിതത്തില്‍ നേരിടേണ്ടി വരുന്നത്.നിത്യജീവിതത്തിലേക്ക് എത്തുന്നു എന്നത് മാത്രം ആണ് ഈ വിലയേറിയ കണ്ടുപിടുത്തത്തിന്‍റെ വലിയ പ്രശ്നം.
ചികിത്സാര്‍ത്ഥം,ആശുപത്രികളില്‍ രോഗികളുടെ ശരീരം കീറിമുറിക്കാതെ അകത്തെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനായി ഉപയോഗിക്കുന്നതിലേക്ക് എന്നതാണ് ഈ ഗവേഷണത്തിന് കാരണമായി പറഞ്ഞിരിക്കുന്നത്.അതെന്തും ആകട്ടെ, ഈ സംവിധാനത്തിലുള്ള മൊബൈല്‍ കമ്പോളത്തില്‍
ഇറങ്ങികഴിയുമ്പോള്‍ സംഗതി കായും കൊടുത്തു വാങ്ങുന്നവര്‍ അടുത്ത ഗവേഷണം തുടങ്ങും എന്നതിന് ഒരു സംശയവും വേണ്ട.അപ്പോഴറിയാം യൂസബിലിറ്റിയും യൂട്ടിലിറ്റിയും.ഏതിനും അതിന്‍റെ നല്ല വശവും, ചീത്തവശവും ഉണ്ടെങ്കിലും ഈ സംവിധാനം ആദ്യന്തികമായി " Only your body,I mean the Naked body" എന്നതിലാകും അവസാനിക്കുക എന്നതിന് തെല്ലും സംശയം വേണ്ട.
NB:
ആശുപത്രിയുടെ കാര്യം പറഞ്ഞപ്പോഴാ മറ്റൊരു കൂട്ടം ഓര്‍ത്തത്.
പാവം ഗര്‍ഭിണികള്‍.വയറ്റില്‍ കിടക്കുന്ന കുഞ്ഞു;ആണോ,പെണ്ണോ
എന്നറിയുവാനും,തുടര്‍ന്ന് അടുത്ത തീരുമാനം എടുക്കുവാനും
ഈ മൊബൈല്‍ വളരെ ഉപയോഗപ്രദം.
ഇത്രേം പറഞ്ഞ സ്ഥിതിക്ക് സമാധാനിപ്പിക്കുവാന്‍ രണ്ടു കാര്യങ്ങള്‍.
1. ഈ മൊബൈലിന്‍റെ ദുരുപയോഗം ഭയന്ന് കണ്ടുപിടിച്ച മഹാന്മാര് 10cm (4 inch) ഉള്ളിലുള്ള വസ്തുക്കളെ മാത്രം കാണുന്നതിനു ഉള്ള സംവിധാനമേ ഈ മൊബൈലില്‍ ഒരുക്കിയിട്ടുള്ളൂ.
2.മറ്റുള്ളവര്‍ കണ്ടാല്‍ പ്രശ്നം എന്ന് അവരവര്‍ക്ക് തോന്നുന്ന ഭാഗങ്ങള്‍ വല്ലതും ശരീരത്ത് ഉണ്ടേല്‍, ആ ഭാഗങ്ങള്‍ മറയുന്ന തരത്തിലുള്ള LEAD നിര്‍മ്മിത വസ്ത്രങ്ങള്‍ ഈ മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനോടൊപ്പം വില കൊടുത്താല്‍ ഫ്രീ ആയി ലഭിക്കുന്നതാണ്.
ബാക്കി എല്ലാം സംഭവാമി യുഗേ യുഗേ......
No comments:
Post a Comment